മെത്രാന്റെ രോഗാവസ്ഥയെപ്പോലും വിദ്വേഷം പരത്താനുപയോഗിക്കുന്ന സാമൂഹ്യദ്രോഹികളെ നിലയ്ക്കുനിർത്താൻ ആ നാട്ടിലെങ്ങും ആരുമില്ലേ…?!!!
Category: INSTANT RESPONSE
രൂപതാധികാരിയോടു ധിക്കാരം പറയാനും കവലച്ചട്ടമ്പിയെപ്പോലെ പ്രതികരിക്കാനും ഏതു തെമ്മാടിയെയും തങ്ങളുടെ വക്താവെന്ന രീതിയിൽ അനുവദിച്ചുകൊണ്ടിരിക്കുന്ന അതിരൂപതയിലെ ദൈവജനത്തോടു സഹതാപം തോന്നുന്നു…
കാനം രാജേന്ദ്രനോട്…
കാനത്തെ രാജേന്ദ്രൻ സാറേ, പാലാ ബിഷപ്പ് മാത്രമല്ല, ഞങ്ങൾ വിശ്വാസികൾ മുഴുവൻ ആത്മശോധന നടത്തുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ..
വിശ്വാസികൾക്കു മെത്രാൻ നല്കിയ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും തങ്ങൾ ജാഗ്രത പാലിക്കണമെന്നും ഞങ്ങൾക്കു ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് കഴിഞ്ഞ നാളുകളിൽ ഞങ്ങൾക്കു ലഭിച്ച കണക്കുകൾ.
പാലാ ബിഷപ്പിന്റെ പ്രസംഗത്തിനു മുമ്പ് ഇവിടെ ഒരു പ്രശ്നവുമില്ലായിരുന്നെന്ന് പറയാൻമാത്രം ഉളുപ്പില്ലായ്മ താങ്കൾക്കുണ്ടായല്ലൊ.
പക്ഷെ ചില വിഭാഗങ്ങളുടെ അടിമകളായ നിങ്ങൾ രാഷ്ട്രീയ നേതാക്കന്മാരും മുഖ്യധാരാ മാധ്യമങ്ങളും എത്രമാത്രം മറച്ചുപിടിച്ചിട്ടും ഇവിടെ പ്രശ്നമുണ്ട് എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയത്, പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതുപോലെ, കള്ളപ്പേരിൽ മതവെറി പ്രചരിപ്പിക്കുന്ന അക്രമികളല്ല, മറിച്ച് തെളിവുകളും കണക്കുകളും നിരത്തി യാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ച സോഷ്യൽ മീഡിയായാണ്.
പൊതുസമൂഹത്തിന്റെ ഈ വലിയ ആശങ്കയകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു പകരം അതു ചൂണ്ടിക്കാണിച്ചയാളെ കുറ്റപ്പെടുത്തുന്ന താങ്കളുടെ നിലപാട് എത്ര ലജ്ജാകരം!
ഓടി നടന്ന് കടിക്കുന്ന പേ പിടിച്ച പട്ടിയെ കണ്ടുപിടിച്ച് തല്ലിക്കൊല്ലുന്നതിനു പകരം പുറത്ത് പേപ്പട്ടിയുണ്ട് , സൂക്ഷിക്കണം എന്നു പറഞ്ഞയാളെ രാജ്യദ്രോഹിയാക്കുന്ന നിങ്ങളുടെ നിലപാട് തിരിച്ചറിയുന്നവരാണ് പൊതുസമൂഹം.
ഇനിയും സൌഹാർദ ചർച്ചകൾ നടത്താൻ മുട്ടിനില്ക്കുന്നവരോട് ഒരു വാക്ക്
നിങ്ങൾ ചർച്ചക്ക് വിളിക്കേണ്ടത് മത,സാമുദായിക നേതാക്കന്മാരെയല്ല, മറിച്ച് മാധ്യമപ്രവർത്തകരെയും രാഷ്ട്രീയനേതാക്കന്മാരെയുമാണ്. കാരണം അവരല്ലേ ഇവിടെ വർഗീയവിദ്വേഷം നുരഞ്ഞുപൊന്തുകയാണെന്നു വിലപിച്ചുകൊണ്ടിരിക്കുന്നതും അതു പരമാവധി വളർത്തിക്കൊണ്ടിരിക്കുന്നതും.
പാലാ മെത്രാൻ പറഞ്ഞതാണോ വർഗീയത? അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു അധാർമ്മികമായ സാമൂഹികവിപത്തിനെക്കുറിച്ചല്ലേ അദ്ദേഹം സൂചിപ്പിച്ചത്? ആ വിഷയമെന്തെ ചർച്ച ചെയ്യാൻ ഇത്ര മടിക്കുന്നത്?
വലിയ മതേതരരും സമവായക്കാരുമൊക്കെയായി സമൂഹത്തിൽ പ്രത്യക്ഷപ്പെടാനും സമൂഹത്തിന്റെ കാവൽക്കാരാകാനുമൊക്കെ ആഗ്രഹമുള്ളവർക്കതാകാം.
എന്നാൽ സ്വന്തം സമൂഹത്തിന്റെ അനുഭവങ്ങളോട് പുറംതിരിഞ്ഞുനിന്ന് ആ പുണ്യക്കുപ്പായമിട്ട് മദ്ധ്യസ്ഥരാകാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.
എന്താണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയമെന്നത് സൌകര്യപൂർവം മറക്കുന്നത് ഒരു സമുദായനേതാവിനും യോജിച്ച സ്വഭാവമല്ല.
മക്കളുടെ എണ്ണത്തെക്കുറിച്ച്…
പാലാ രൂപതയുടെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരു നല്ല വിശേഷത്തെ ചർച്ചാവിഷയമാക്കി ലോകം മുഴുവനുമെത്തിച്ച മാധ്യമങ്ങൾക്കു നന്ദി. മറ്റു രൂപതകൾക്കും തങ്ങളുടെ സമാനമായ നിലപാടുകളും പ്രവർത്തികളും ലോകത്തെ അറിയിക്കാനും അതവസരമായി.
കൂടാതെ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യയെക്കുറിച്ച് അവർക്കുതന്നെ ബോദ്ധ്യമുണ്ടാകാനും ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള പ്രചോദനമായിത്തീരാനും അതു കാരണമായിട്ടുണ്ട്. കൂടുതൽ മക്കളുള്ള ഏത്രയോ പേരാണ് ഈ ദിവസങ്ങളിൽ തങ്ങളുടെ അനുഗ്രഹീതമായ അനുഭവങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവച്ച് മറ്റുള്ളവർക്ക് പ്രചോദനം നല്കിക്കൊണ്ടിരിക്കുന്നത്.
ഒപ്പം പാലാ മെത്രാനെയും അതുവഴി സഭയെയും ചീത്തവിളിക്കാൻ ടിക്കറ്റുകൊടുത്ത് ചാനൽമുറിയിൽ കയറ്റിയിരുത്തിയവർ പറഞ്ഞുകൂട്ടിയ വെളിവുകേടുകളും വിവരദോഷങ്ങളുംകൂടിയായപ്പോൾ പൊതുജനത്തിനു കാര്യങ്ങൾ നന്നായി വിലയിരുത്താൻ കഴിഞ്ഞു.
സത്യത്തിൽ കേരളക്രൈസ്തവസഭയിലെ കുടുംബപ്രേഷിതപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നവർ ഈ മാധ്യമങ്ങളോടു നന്ദിയുള്ളവരായിരിക്കണം. ജനസംഖ്യാനിയന്ത്രണം വഴി ക്രൈസ്തവസമൂഹം സമീപഭാവിയിൽ അഭിമുഖീകരിക്കാനിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് ഇത്രയും വലുതും വിശാലവുമായ ബോധവത്ക്കരണം നടത്തണമെങ്കിൽ എന്തുമാത്രം കഷ്ടപ്പെടണമായിരുന്നു. നന്ദി വേണം നന്ദി.
സഭയുടെ വിധികർത്താക്കളായി പ്രത്യക്ഷപ്പെടുന്ന മാധ്യമജഡ്ജിമാരോടും ‘ജഡ്ജിണി’മാരോടും ഒരു വാക്കുകൂടി പറഞ്ഞോട്ടെ. കുഞ്ചൻനമ്പ്യാർ പാടിയതുപോലെ ‘പാണ്ടൻനായുടെ പല്ലിൻ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ അല്ലേ… സഭയെയും വിശ്വാസത്തെയും സംബന്ധിക്കുന്ന ഏതുകാര്യവുമെടുത്ത് ചീത്തവിളിക്കാൻ ടൈയ്യും കെട്ടിവന്നിരുന്നാൽ ഇനി അത് അത്ര എളുപ്പത്തിൽ ജനം വകവെച്ചുതരുമെന്നു കരുതാതിരിക്കുന്നതാവും ബുദ്ധി. എന്നുകരുതി നാളെ മുതൽ നിങ്ങളുടെ ഈ പരിപാടിയിൽ മുന്നറിയിപ്പില്ലാതെ മാറ്റമൊന്നും വരുത്തരുത്. അതു നിങ്ങളുടെ അന്തസിനു യോജിക്കുന്ന കാര്യമല്ലല്ലോ.
പ്രിയപ്പെട്ട സഹോദരി സൌമ്യയുടെ മരണത്തോടനുബന്ധിച്ചുള്ള പോസ്റ്റ് തിരുത്തി തീവ്രവാദ പരാമർശം ഒഴിവാക്കിയ തലമൂത്ത നേതാക്കന്മാർക്കും അത്രയ്ക്കു മൂക്കാത്ത നേതാക്കന്മാർക്കും തിരുത്താതെതന്നെ തീവ്രവാദപ്രവർത്തനത്തെ റോക്കറ്റ് ആക്രമണമാക്കിമാറ്റിയ ഭരണകർത്താക്കൾക്കും നന്ദി.
കേരളത്തിലെ മുന്നണികൾ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്തു ചെയ്യണമെന്നും ആരാണ് നിശ്ചയിക്കുന്നതെന്ന് ഒരിക്കൽക്കൂടി അടിവരയിട്ടുറപ്പിക്കാൻ നിങ്ങളുടെ പ്രതികരണവും തിരുത്തലുകളും സഹായിച്ചു.
കൂടാതെ നിങ്ങളെ വിശ്വസിച്ചു കൂടെനടന്നാൽ പണികിട്ടുമെന്നും നിങ്ങൾ തെളിയിച്ചിരിക്കുന്നു.
കൂട്ടത്തിൽ മാധ്യമങ്ങൾക്കും നന്ദി പറഞ്ഞില്ലെങ്കിൽ അതൊരു കുറവാകില്ല. കാരണം അവരുടെ നിലപാടുകൾ വെളിവാക്കപ്പെട്ടിട്ട് നാളുകളായി. അതവർ വീണ്ടും ആവർത്തിച്ചുവെന്നുമാത്രം.
നിങ്ങൾ ഇങ്ങനെതന്നെ തുടർന്നുകൊള്ളുക. കാരണം നാടും നാടിന്റെ സുസ്ഥിതിയുമൊന്നും നിങ്ങളുടെയാരുടെയും വിഷയമല്ലല്ലോ.
തീവ്രവാദികളെ തീവ്രവാദികളെന്നു വിളിക്കാൻപറ്റാത്തവിധം ദുർബലരായിക്കുന്ന നിങ്ങളോടു സഹതാപംമാത്രം.
ഈ ക്രിസ്മസിന് ആശംസകളില്ല.
അന്യായമായി അകത്താക്കപ്പെട്ടവർക്കൊപ്പം
മൗനവും പ്രാർത്ഥനയും മാത്രം.
വി.കുരിശിനെ അവഹേളിക്കുന്നവിധത്തിൽ പെരുമാറിയവർ പിള്ളേരാണെന്നും കേസായാൽ ഭാവി പോകുമെന്നതിനാൽ ക്ഷമിച്ചേക്കാമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ കേട്ടു. നല്ലകാര്യം… പക്ഷെ ആ സ്ഥലത്ത് ഇതാദ്യത്തെ അനുഭവമല്ലെന്നും മറ്റു പലവിധത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അവിടെയുള്ളവർ പറയുന്നതും സോഷ്യൽ മീഡിയായിൽ കാണുന്നു. മാത്രമല്ല, ഇത് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ച വിവരക്കേടാണെന്ന് കരുതാൻ വയ്യ. ചില ചിത്രങ്ങളിൽ ആ കുരുപ്പകൾ കാണിക്കുന്ന ചില ആംഗ്യങ്ങൾതന്നെ അതു തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രതീകത്തെ ഇത്രയും കഠിനമായി അധിക്ഷേപിച്ച സംഭവത്തെ, ഇത്രയുംനാൾ ചെയ്തുവന്നതുപോലെ, വെറും കുട്ടിക്കളിയായിക്കണ്ട് വിട്ടുകളയുകയും അവഗണിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും.
ചിലർ വ്യക്തമായ കണക്കുകൂട്ടലുകളോടെ ബോധപൂർവം ചെയ്യുന്ന പ്രവർത്തികളെ ആ രീതിയിൽകണ്ട് പ്രതികരിക്കാതിരുന്നതാണ് ഇതുവരെയും സഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. തിന്മയ്ക്കെതിരെ പ്രതികരിക്കുന്നത് ക്ഷമയെന്ന പുണ്യത്തിനു വിരുദ്ധമാണെന്ന അബദ്ധപ്രബോധനത്തിൽ ആശ്വസിച്ച് നാം കഴിഞ്ഞിരുന്ന സുരക്ഷിതമാളങ്ങൾ ഇപ്പോൾ അപകടത്തിലാണ്. ഇനിയെങ്കിലും അതു തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന് സാക്ഷ്യങ്ങളായി ധാരാളം ജനതകൾ ചരിത്രപാഠങ്ങളിൽമാത്രം അവശേഷിക്കുന്നുണ്ട്.
പ്രവാചകനെക്കുറിച്ച് പരാമർശിച്ചതിന് കൈയും തലയുംവെട്ടുന്നവരുടെ ശൈലി ക്രൈസ്തവന്റെയോ പരിഷ്കൃതസമൂഹത്തിന്റെയോ ശൈലിയല്ല. എന്നാൽ ആ കാട്ടാളനീതിയെ പരസ്യമായി ശ്ലാഹിക്കുന്നവരും രഹസ്യമായി പിന്തുണയ്ക്കുന്നവരും ‘സൌഹൃദസംഭാഷണത്തിനായി’ എത്തുമ്പോൾ അതിഥിസത്ക്കാരത്തിന്റെ മാന്യത നിലനിർത്തിക്കൊണ്ടുതന്നെ ഇതിനൊക്കെ ഉത്തരം പറിയിപ്പിക്കുകതന്നെ ചെയ്യണം. മാത്രമല്ല, പൊതുസമൂഹത്തിനുമുമ്പിൽ അവരുടെ നിലപാടുകൾ പരസ്യപ്പെടുത്തുകയും വേണം.
പ്രിയപ്പെട്ട മുസ്ലീം സമുദായാംഗങ്ങളേ, ഇതിനുമുമ്പ് എരുമേലി സ്കൂളിൽ നിങ്ങൾ കാണിച്ച അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു. എരുമേലി സ്കൂളിൽ അന്യായമായ അക്രമങ്ങൾ നടത്തിയത് മുസ്ലീം സമുദായത്തിലെ തീവ്രനിലപാടുകാരായ ചിലരായിരിക്കുമെന്ന് കരുതിയാണ് അന്ന് ആ പോസ്റ്റിട്ടത്. നിർഭാഗ്യവശാൽ മുസ്ലീം സമുദായത്തിൽനിന്ന് ഔദ്യോഗികമായി ആരും ആ തിന്മയെ അപലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതിരുന്നതിനാൽ ആ അന്യായത്തെ നിങ്ങളെല്ലാവരും അംഗീകരിക്കുന്നുവെന്നും പിന്താങ്ങുന്നുവെന്നും പൊതുസമുഹത്തെ നിങ്ങൾ ബോദ്ധ്യപ്പെടുത്തി. അതുതന്നെ കഴിഞ്ഞ കുറേ കാലങ്ങളായി നിങ്ങൾ തുടർന്നുകൊണ്ടുമിരിക്കുന്നു. നിങ്ങൾ കാണിക്കുന്ന അതിക്രമങ്ങളോടു പ്രതികരിച്ചാൽ കഴുത്തിനുമുകളിൽ തല കാണില്ലെന്നൊരു സംസാരം പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുക്കാൻ അതുവഴി നിങ്ങൾക്കു കഴിഞ്ഞു. എന്നാൽ ഇനിയും ഇതുപോലുള്ള അന്യായങ്ങളോടു മൌനംകൊണ്ടു മറുപടി പറയാൻ പൊതുസമൂഹം തയ്യാറല്ല എന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. അതിനാൽ പൊതുസമൂഹത്തിന്റെ ഭാഗമായി എല്ലാവരുടെയും സ്നേഹാദരവുകൾ സ്വീകരിച്ച് ജീവിക്കണമെങ്കിൽ ഇനിയെങ്കിലും ഇതുപോലുള്ള തിന്മകളോടുള്ള സമുദായത്തിന്റെ നിലപാടെന്തെന്ന് പരസ്യമായി പ്രഖ്യാപിച്ച് വ്യക്തത വരുത്തുക.
മുസ്ലീം സമുദായത്തിന്റെ മതഗ്രന്ഥത്തിൽ ഈസാനബിയെന്ന ഒരു പ്രവാചകനെക്കുറിച്ചു വിവരിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. ഇസ്ലാം മതവിശ്വാസികൾ അതു സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യട്ടെ. അതവരുടെ കാര്യം.
എന്നാൽ അടുത്തകാലത്തായി ഈ ഈസാനബിയും ഈശോമിശിഹായും ഒന്നാണെന്ന വിധത്തിലുള്ള പ്രചാരണങ്ങൾ കൂടിവരികയാണ്.
സത്യദൈവമായ ഈശോമിശിഹായും പ്രവാചകൻ മാത്രമായ ഈസാനബിയും ഒന്നാണെന്നു പ്രചരിപ്പിക്കുന്നവർക്കെതിരെ മതനിന്ദയ്ക്കു കേസെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണം.
അവിടെയുമെത്തി ആ തൊരപ്പൻ…
എന്തേ വരാത്തതെന്നു കാത്തിരിക്കുകയായിരുന്നു… പ്രതീക്ഷ തെറ്റിച്ചില്ല. പ്രിയപ്പെട്ട സോണിയച്ചന്റെ വേദനാജനകമായ വേർപാടിൽ മനംനൊന്തവരുടെ കണ്ണീർ ഉണങ്ങുന്നതിനുമുമ്പുതന്നെ എത്തി കുറേ കണ്ടുപിടുത്തങ്ങളും ആരോപണങ്ങളുമായി. ആളു മിടുക്കനാ, കുറഞ്ഞ സമയംകൊണ്ടുതന്നെ അമേരിക്കായിൽ പലയിടത്തും കേരളത്തിൽ സോണിയച്ചൻ വികാരിയായിരുന്ന പളളിയിലുമെല്ലാം CBI പണി പൂർത്തിയാക്കി റിപ്പോർട്ടും പൊതുജനസമക്ഷം സമർപ്പിച്ചുകഴിഞ്ഞു.
തൊടുന്നതെല്ലാം പാഴായിപോകുമ്പോഴും പശുവിനെ ചാരി പോത്തിനെ വെട്ടുന്ന കുതന്ത്രവും പച്ചക്കള്ളങ്ങൾ ദൈവവചനംപോലെ പറയാനുള്ള ഉളുപ്പില്ലായ്മയും പിന്നെ കത്തോലിക്കാസഭയെ ഉദ്ധരിച്ചേ അടങ്ങൂ എന്ന ചിത്താന്തവുംകൂടിച്ചേരുമ്പോൾ അടങ്ങിയിരിക്കാൻ പറ്റുന്നില്ല.
മാത്രമല്ല, ഈ കൊറോണാക്കാലത്തു നൂറുകണക്കിനു മനുഷ്യർ തൊഴിൽ നഷ്ടപ്പെട്ട് ജീവിക്കാൻ പാടുപെടുമ്പോൾ ഇതൊരു ജീവിതമാർഗമാണെന്നുള്ള തിരിച്ചറിവ് നല്കുന്ന ആവേശവും സഭയെപ്പറ്റി വേദനിക്കുന്ന ഈ അണ്ണന്റെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയും.
അപ്പന് അന്തോനീസ് പുണ്യാളന്റെ പേരുള്ളതുകൊണ്ട് മോന് വകതിരിവും മനോഭാവത്തിൽ സത്യസന്ധതയും പെരുമാറ്റത്തിൽ മാന്യതയും ഉണ്ടാകണമെന്നു വാശിപിടിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇങ്ങനെതന്നെ തുടരട്ടെ, തീറ്റതേടുന്ന കാക്കയായി…