Posted in INSTANT RESPONSE

ഇനിയും സൌഹാർദ ചർച്ചകൾ നടത്താൻ മുട്ടിനില്ക്കുന്നവരോട് ഒരു വാക്ക്

നിങ്ങൾ ചർച്ചക്ക് വിളിക്കേണ്ടത് മത,സാമുദായിക നേതാക്കന്മാരെയല്ല, മറിച്ച് മാധ്യമപ്രവർത്തകരെയും രാഷ്ട്രീയനേതാക്കന്മാരെയുമാണ്. കാരണം അവരല്ലേ ഇവിടെ വർഗീയവിദ്വേഷം നുരഞ്ഞുപൊന്തുകയാണെന്നു വിലപിച്ചുകൊണ്ടിരിക്കുന്നതും അതു പരമാവധി വളർത്തിക്കൊണ്ടിരിക്കുന്നതും.

പാലാ മെത്രാൻ പറഞ്ഞതാണോ വർഗീയത? അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു അധാർമ്മികമായ സാമൂഹികവിപത്തിനെക്കുറിച്ചല്ലേ അദ്ദേഹം സൂചിപ്പിച്ചത്? ആ വിഷയമെന്തെ ചർച്ച ചെയ്യാൻ ഇത്ര മടിക്കുന്നത്?

വലിയ മതേതരരും സമവായക്കാരുമൊക്കെയായി സമൂഹത്തിൽ പ്രത്യക്ഷപ്പെടാനും സമൂഹത്തിന്റെ കാവൽക്കാരാകാനുമൊക്കെ ആഗ്രഹമുള്ളവർക്കതാകാം.

എന്നാൽ സ്വന്തം സമൂഹത്തിന്റെ അനുഭവങ്ങളോട് പുറംതിരിഞ്ഞുനിന്ന് ആ പുണ്യക്കുപ്പായമിട്ട് മദ്ധ്യസ്ഥരാകാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.

എന്താണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയമെന്നത് സൌകര്യപൂർവം മറക്കുന്നത് ഒരു സമുദായനേതാവിനും യോജിച്ച സ്വഭാവമല്ല.

Leave a comment