കാനത്തെ രാജേന്ദ്രൻ സാറേ, പാലാ ബിഷപ്പ് മാത്രമല്ല, ഞങ്ങൾ വിശ്വാസികൾ മുഴുവൻ ആത്മശോധന നടത്തുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ..
വിശ്വാസികൾക്കു മെത്രാൻ നല്കിയ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും തങ്ങൾ ജാഗ്രത പാലിക്കണമെന്നും ഞങ്ങൾക്കു ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് കഴിഞ്ഞ നാളുകളിൽ ഞങ്ങൾക്കു ലഭിച്ച കണക്കുകൾ.
പാലാ ബിഷപ്പിന്റെ പ്രസംഗത്തിനു മുമ്പ് ഇവിടെ ഒരു പ്രശ്നവുമില്ലായിരുന്നെന്ന് പറയാൻമാത്രം ഉളുപ്പില്ലായ്മ താങ്കൾക്കുണ്ടായല്ലൊ.
പക്ഷെ ചില വിഭാഗങ്ങളുടെ അടിമകളായ നിങ്ങൾ രാഷ്ട്രീയ നേതാക്കന്മാരും മുഖ്യധാരാ മാധ്യമങ്ങളും എത്രമാത്രം മറച്ചുപിടിച്ചിട്ടും ഇവിടെ പ്രശ്നമുണ്ട് എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയത്, പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതുപോലെ, കള്ളപ്പേരിൽ മതവെറി പ്രചരിപ്പിക്കുന്ന അക്രമികളല്ല, മറിച്ച് തെളിവുകളും കണക്കുകളും നിരത്തി യാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ച സോഷ്യൽ മീഡിയായാണ്.
പൊതുസമൂഹത്തിന്റെ ഈ വലിയ ആശങ്കയകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു പകരം അതു ചൂണ്ടിക്കാണിച്ചയാളെ കുറ്റപ്പെടുത്തുന്ന താങ്കളുടെ നിലപാട് എത്ര ലജ്ജാകരം!
ഓടി നടന്ന് കടിക്കുന്ന പേ പിടിച്ച പട്ടിയെ കണ്ടുപിടിച്ച് തല്ലിക്കൊല്ലുന്നതിനു പകരം പുറത്ത് പേപ്പട്ടിയുണ്ട് , സൂക്ഷിക്കണം എന്നു പറഞ്ഞയാളെ രാജ്യദ്രോഹിയാക്കുന്ന നിങ്ങളുടെ നിലപാട് തിരിച്ചറിയുന്നവരാണ് പൊതുസമൂഹം.