ലൌ ജിഹാദിനെതിരെ സീറോമലബാർസഭയുടെ സിനഡ് നടത്തിയ പ്രതികരണത്തിനെതിരെ വളരെ ശക്തമായ പ്രതിഷേധങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ അച്ചൻ ഒരു പള്ളിയകത്ത് ക്രൈസ്തവവിശ്വാസികളോടായി നടത്തിയ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ച ചില ചരിത്രപരമായ പരാമർശങ്ങൾക്കെതിരെയും ചില മുസ്ലീം സഹോദരരുടെ ഭീഷണി കോളുകൾ ഉൾപ്പെടെയുള്ളത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നതും കണ്ടു. എല്ലാ മുസ്ലീം മതവിശ്വാസികളും തീവ്രനിലപാടുകാരല്ലെന്ന് എല്ലാവർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ തീവ്രവാദികൾക്കെതിരെ നടത്തപ്പെടുന്ന പ്രതികരണങ്ങളെക്കുറിച്ച് അതൊരു സമുദായത്തിനെതിരായ പ്രവൃത്തിയാണെന്നവിധത്തിൽ പ്രചരിപ്പിക്കുന്നതും അതേ തുടർന്ന് ഭീഷണികോളുകളും സമുദായസൌഹാർദ്ദം നശിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളും ഉണ്ടാകുന്നതും അനുചിതമാണ്.
അതേസമയം മുസ്ലീം സമുദായം കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൌ ജിഹാദ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ പ്രതികരണം പരസ്യമായി പ്രഖ്യാപിച്ചേ മതിയാകു. ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നതുപോലെ അതെല്ലാം വെറും മാധ്യമസൃഷ്ടിയാണെന്ന് വിലകൊടുത്തുവാങ്ങിയ നിയമപാലകരുടെയും ന്യായാധിപന്മാരുടെയും സാക്ഷ്യപ്പെടുത്തലോടെ ഇനിയും പറഞ്ഞുകൊണ്ടിരുന്നാൽ അതു വകവെച്ചുതരാൻ ഇനി ആളുണ്ടാവില്ല. കാരണം മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നെഞ്ചിൽ കയറിനിന്നാണ് ആ പ്രസ്താവനകൾ നടത്തുന്നതെന്ന് ക്രൈസ്തവസമുദായവും നിഷ്പക്ഷരായ പൊതുസമൂഹവും തിരിച്ചറിഞ്ഞുകഴിഞ്ഞു.
എരുമേലി സ്കൂളിൽ പന്നിയിറച്ചി വിവാദമുണ്ടാക്കി ഒരുകൂട്ടം മുസ്ലീം മതവിശ്വാസികൾ വന്ന് കുട്ടികളുടെ മുമ്പിൽ വച്ച് നടത്തിയ അതിക്രമം വ്യാജമായ ആരോപണത്തിന്റെ പേരിലാണെന്ന് അറിഞ്ഞിട്ടും അതിനെതിരെ കമാന്നൊരക്ഷരം മുസ്ലീം സമുദായത്തിൽ നിന്നുണ്ടായില്ല. അതായത് സ്വന്തം സമുദായത്തിൽപ്പെട്ടവർ എന്തു നെറികേട് കാണിച്ചാലും അതിനെ തള്ളിപ്പറയാൻ തങ്ങൾ തയ്യാറല്ല എന്നർത്ഥം. അന്ന് ഇതേ പേജിൽ ഞാൻ അതിനോടു പ്രതികരിച്ചിരുന്നു. ചുരുക്കത്തിൽ തീവ്രവാദികളുടെ എല്ലാ കൊള്ളരുതായ്മകളെയും മൌനമായി പിന്തുണയ്ക്കുന്ന ശൈലി മുസ്ലീം സമുദായം ഇപ്പോഴും തുടരുന്നു എന്ന തിരിച്ചറിവാണ് ഇപ്പോൾ പൊതുസമൂഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സാമുദായിക സൌഹാർദ്ദം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും സംഘമായി ആക്രമിക്കുകയും ചെയ്യുന്ന സ്ഥിരം ശൈലി തുടരുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെയാണ് തീവ്രവാദികളുടെ നിലപാട് ആ സമുദായത്തിന്റെതന്നെ നിലപാടാണെന്ന് ചിന്തിക്കേണ്ടി വരുന്നത്. പൊതുസമൂഹത്തിന്റെ ആ ധാരണ മാറണമെങ്കിൽ ഇനി മാർക്കറ്റിൽ ചെലവാകാത്ത ഭീഷണിപ്പെടുത്തലുകളൊക്കെ മാറ്റിവച്ച് തീവ്രവാദികളെയും അവരുടെ ദുഷ്ടതകളെയും മുസ്ലീം സമുദായം തള്ളിപ്പറഞ്ഞേ മതിയാകു. കാരണം സീറോമലബാർ സഭയുടെ പിതാക്കന്മാരുടെ വാക്കുകൾ ഒരു സമുദായത്തിന്റെ വാക്കുകളാണ്. തങ്ങളുടെ മക്കളുടെ ജീവരക്തത്തിൽ കുതിർന്ന വാക്കുകളാണവ. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് ഇനി നിങ്ങൾ ഒറ്റയ്ക്കല്ല എന്നു വെളിപ്പെടുത്തുന്ന വാക്കുകളാണത്. മതസൌഹാർദ്ദമെന്ന നന്മ അനീതിയും ദുഷ്ടതയും സഹിച്ചു സൃഷ്ടിച്ചെടുക്കേണ്ടതല്ല എന്നു തിരിച്ചറിഞ്ഞവരുടെ വാക്കുകളാണത്.