ആസിഫയെന്ന അതിദയനീയമായ ദുരന്തത്തിൽ ഹൃദയമുള്ളവർ വിറങ്ങലിച്ചുനില്ക്കുമ്പോഴും ആ നിഷ്ഠൂരതയെ പുകഴ്ത്താൻ മലയാളത്തിന്റെ അക്ഷരങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നത് ഞെട്ടലോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. വർഗീയതയും മതവിദ്വേഷവും വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനസമൂഹത്തെ മാത്രമല്ല പൊതുവേ സംസ്ക്കാരസമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികളേയും അന്ധരാക്കാൻ തുടങ്ങിയെന്നുള്ള തിരിച്ചറിവ് ഉറക്കംകെടുത്തുന്ന യാഥാർത്ഥ്യമാണ്…ആ പൈശാചികപ്രവൃത്തിയെ അനുകൂലിച്ചു അഭിപ്രായം പ്രകടിപ്പിച്ചവൻ പേപ്പട്ടിക്കു തുല്യനാണ്… എത്രയും പെട്ടെന്ന് ആ ജന്തുവിനെ സമൂഹത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ അതു മറ്റൊരു ദുരന്തമായി വളരും…