സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സംരക്ഷണ സമിതികൾ തീരുമാനമെടുക്കുമ്പോൾ ഒരു കാര്യം മറക്കരുതെന്ന് തോന്നുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ പോളിംഗ് ബൂത്തിലെത്തുമ്പോൾ തന്റെ പാർട്ടിയുടെ ചിഹ്നം മാത്രമേ ചിലപ്പോൾ കാണുകയുള്ളു. വോട്ടുചെയ്താൽ കാശു കി
ട്ടുമെന്നോ മറ്റെന്തെങ്കിലും നേട്ടമുണ്ടാകുമെന്നോ ഉറപ്പുകിട്ടിയാൽ സംരക്ഷണ സമിതികളുടെ പുറകിൽ ഇപ്പോഴുള്ള എല്ലാവരും ഉറച്ചുനില്ക്കുമെന്ന് ഉറപ്പിക്കാനാകുമോ? കുറച്ച് അച്ചന്മാരും പിന്നെ ചില സ്ഥാപിത താല്പര്യക്കാരുംചേർന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ പ്രശ്നമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ടെന്നുള്ളത് നാം മറക്കരുത്. സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തുന്നതിനേക്കാൾ നിഷേധവോട്ടിനേയോ വോട്ട് ബഹിഷ്ക്കരണത്തെയോ കുറിച്ച് ആലോചിക്കുന്നതല്ലേ കൂടുതൽ നല്ലത്. നിശ്ചയിക്കപ്പെടുന്ന സ്ഥാനാർത്ഥികൾ ഏവർക്കും സുസമ്മതരായിരിക്കുമെന്നും അവരെച്ചൊല്ലി കലഹമുണ്ടാകില്ലെന്നും ഉറപ്പിക്കാനാകുമോ? എവിടെയും ഞുഴഞ്ഞുകയറി കുത്തിത്തിരിപ്പുണ്ടാക്കാൻ ഡിഗ്രിയെടുത്തിട്ടുള്ളവരാണ് രാഷ്ട്രീയക്കാരെന്നതും അവരേപ്പോലെ തരംതാണ കളികൾക്ക് നമുക്ക് ശേഷിയില്ലെന്നുള്ളതും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നമ്മുടെ ബലഹീനതകളാണ്. ഇതു കുറിക്കുന്നത് കർഷകരെയും കർഷകനേതാക്കളെയും നിരുത്സാഹപ്പെടുത്താനല്ല, മറിച്ച് കുടുതൽ ജാഗ്രതയോടെ തീരുമാനങ്ങൾ കൈക്കൊള്ളാനാണ്.